InOrmma

Thursday 21 April 2016

Poem

 ചോളപ്പൂവ് 

     തേങ്ങലുകൾ അലമുറകളാവുന്നു 
     വേദനകൾ രോദനങ്ങളാവുന്നു 
     ആരുമൊന്നും കേട്ടതില്ല 
     കേട്ടവരൊന്നും ശ്രദ്ധിച്ചതുമില്ല.
                    
                    സമ്മാനം കിട്ടിയ പേനകൊണ്ട് 
                    അവസാനമായൊരു കവിതയെങ്കിലും 
                    എഴുതണമെന്നു നിനച്ചിരിക്കെ 
                    ക്ഷണക്കത്തിൽ മേൽവിലാസമെഴുതി  
                    അതിലെ മഷിയാരോ തീർത്തിരിക്കുന്നു. 

   തന്റെ ചിത്രങ്ങൾക്കെന്നും നിറം പകർന്നിരുന്ന 
   കടലാസുപെൻസിൽ സുറുമയിൽ ചാലിച്ചു 
   ആരോ ഒരു പെൺകുഞ്ഞിന്റെ പുരികക്കൊടികൾ 
   മിഴിവാർന്നതാക്കുകയായിരുന്നു ..

                   വിജയത്തിളക്കം എഴുതി സൂക്ഷിച്ച 
                   കടലാസ് തുണ്ട് ലാമിനേറ്റ് 
                   ചെയ്യണമെന്നോർത്തിരിക്കെ  
                   ഒരു വഞ്ചിയുടെ രൂപത്തിൽ 
                   അതകലേക്കു ഒഴുകുന്നതും കണ്ടു..

   ഇനിയെന്ത്?
   സ്വപ്നത്തിൽ കണ്ട പാഠപുസ്തകങ്ങൾ 
   ഇന്നല്ലെങ്കിൽ നാളെ 
   ഞാനും വലിച്ചെറിയേണമോ ?
         

No comments:

Post a Comment